Thursday, July 24, 2008

പുന്നപ്ര- വയലാർ ദുരന്തത്തിന്റെ ബാക്കിപത്രം

ഈ ദുരന്തത്തിൽ കോൺഗ്രസ്സ് നേതാക്കളുടെ നിലപാടുകൾ:

കോ
ൺഗ്രസ്സ് നേതാക്കളായ പട്ടം താണുപിള്ള,ടി.എം .വർഗ്ഗീസ്സ് എന്നിവർ വർക്കിങ്ങ് കമ്മിറ്റി നിയോഗമനുസരിച്ച് 1946ഒക്ടോബർ പതിമൂന്നാം തീയതി ഭക്തിവിലാസത്തു ചെന്നു സർ।സി।പി।യെ ക്ണ്ടു। തൊഴിലാളി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന് തുടർന്നു വന്ന മർദ്ദന സംവിധാനത്തെ -സർ।സിപി।യുടെ, 1946ഒക്ടോബർ ഒന്നാം തീയതിയിലെ “കരിനിയമം”- പിൻവലിക്കാനും, പ്രഖ്യാപിത ഭരണ പരിഷ്ക്കാരത്തിൽ ദിവാൻ ഭരണത്തിനു സ്ഥാനമുണ്ടോ, ഇല്ലയോ എന്ന് ഉറപ്പുവരുത്താനുമുള്ള ഈ സന്ധി സംഭാഷണ ദിവസം തന്നെ തൊഴിലാളി സംഘടനാ നേതാക്കൾ ആലപ്പുഴയിൽ സമ്മേളിച്ച് ഒരു പണിമുടക്കിന് തീരുമാനിച്ചു-1946ഒക്ടോബർ22ന്।തൊഴിലാളികളുടെ ഈ ചെറുത്തു നില്പിനും പ്രത്യക്ഷ സമരത്തിനും, ടി।എം।വർഗ്ഗീസ്സ് ഉൾപ്പെടെയുള്ള ചില കോൺഗ്രസ്സ് നേതാക്കളുടെ പിന്തുണയും, പ്രോത്സാഹനവും ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യം।

എന്നാൽ ദിവാന്റെ സർക്കാറിനോട് ഏറ്റുമുട്ടി വയലാറിലും, പുന്നപ്രയിലും തൊഴിലാളികൾ മരിച്ചു വീണപ്പോൾ, കോൺഗ്രസ്സ് നേതാക്കൻന്മാർ മാത്രമല്ല, അവരെ കുറ്റപ്പെടുത്തി പിൽക്കാലത്ത് പുസ്തകമെഴുതിയ ശ്രീകണ്ഠൻ നായരും, തൊഴിലാളികളെ കൈവിടുകയാണ് ചെയ്തത്।
കുബളത്തു ശങ്കുപ്പിള്ള, പുന്നപ്ര-വയലാർ സമരത്തെ കുറിച്ച് ഇങ്ങനെയും ചരിത്രത്തിൽ അഭിപ്രായപ്പെട്ടുകാണുന്നു।
“॥വയലാർ-പുന്നപ്ര സമരത്തെ കുറിച്ച് സമഗ്രമായ ഒരു പഠനം ഞാൻ നടത്തിയിട്ടുണ്ടെങ്കിലും, പൂർണമായിട്ടതിനെ കുറിച്ച് വിവരിക്കുക എന്നത് ഒരു സാഹസമായിരിക്കും। ഇന്നും വയലാർ-പുന്നപ്ര സമരത്തെ കുറിച്ച് വിവിധങ്ങളായ അഭിപ്രായങ്ങൾ നിലവിലിരിക്കുബോൾ; ഇതിലേത് ശരിയെന്നും,ഏതു തെറ്റെന്നും ഖണ്ഡിതമായി പറയുക അസാധ്യവുമാണ്। വിവേകരഹിതവും, ബുദ്ധിശൂന്യവും, സാഹസികവും എന്നു തന്നെയല്ല ശതക്കണക്കിന് തൊഴിലാളികളുടെ ജീവൻ നിഷ്ഫലമായും, നിഷ്പ്രയോജനമായും ബലികൊടുത്തു, എന്നൊരു കൂട്ടർ വാദിക്കുബോൾ; ആയത് ത്യാഗത്തിന്റേയും,ധീരതയുടേയും, ദേശാഭിമാനത്തിന്റേയും ഉരക്കല്ലായി മറ്റൊരു കൂട്ടർ ഈ സമരത്തെ ഇന്നും ഉയർത്തിക്കാട്ടുന്നുണ്ട്।”

എന്നാൽ പുന്നപ്ര-വയലാർ സംഭവത്തെ സ്വതന്ത്ര തിരുവിതാംകൂർ വാദമായി ഇന്നും ചിലർ വ്യാഖ്യാനിച്ചു കാണുന്നു। അങ്ങനെ ബന്ധപ്പെടുത്തുന്നത് തികച്ചും പിൽക്കാലത്തു നടന്ന ഒരു സംഭവത്തിനു പൂർവ്വകാലപ്രാബല്യം നൽകി മനപൂർവ്വം ചിന്താകുഴപ്പം സ്യഷ്ടിക്കുകയാണ്। ആയതിന് ഇ।എം.സ്സ്.തന്നെ ‘കേരള ചരിത്രം മാർസിസ്റ്റ് വീക്ഷണത്തിൽ’ എന്ന ക്യതിയിൽ (പുറം321) പ്രസ്താവിച്ചിട്ടുള്ളത് കാണുക. “
॥പുന്നപ്ര-വയലാറിന്ശേഷമാണ് ‘സ്വതന്ത്ര തിരുവിതാംകൂർ, എന്നമുദ്രാവാക്യം സർ।സി.പി.ഉയർത്തിയത്”
എല്ലാ അക്രമങ്ങളും സ്വാതന്ത്ര സമരത്തിന്റെ ഭാഗമാകാതെ ഇരിക്കട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം!

No comments: