ജീവിച്ചിരുന്ന കാലത്തുതന്നെ വളരെയേറെ തെറ്റിധരിക്കപ്പെടുകയും, എതിർപ്പും, വിവാദങ്ങളും ഏറ്റു വാങ്ങേണ്ടിയും വന്ന ആർ।ശങ്കറിന് അദ്ദേഹത്തിന്റെ ജന്മസതാബ്ദി ആഘോഷ വേളകളിൽപ്പോലും ചില ചരിത്ര സത്യങ്ങളുടെ വളച്ചൊടിക്കലുകളിലൂടെ വീണ്ടും അവഹേളിക്കപ്പെട്ട കാഴ്ച ഈ കഴിഞ്ഞ മേയ് (2008)മാസങ്ങളിൽ കാണേണ്ടിവന്നു।
എന്നാൽ ചരിത്രസത്യങ്ങളിലൂടെ ഒന്നു പിന്നോക്കം പോകുന്ന ഒരു സ്വതന്ത്രചിന്തകന് ആർ.ശങ്കറിന്റെ
ചിത്രം തന്റെ മനസ്സിൽ തികച്ചും മാറ്റി വരയ്ക്കേണ്ടിവരും।
വിവാദങ്ങളിൽ പ്രധാനം, പുന്നപ്ര-വയലാർ ദുരന്തത്തിൽ ആർ।ശങ്കറിന്റെ ദൌത്യം തന്നെയാവും ചരിത്രം പഠിച്ചു മറന്ന സാധാരണക്കാരുടെ ഓർമ്മയിലെത്തുന്നത്। ഇക്കാര്യത്തിൽ കുബളത്തു ശങ്കുപ്പിള്ളയുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ,“പുന്നപ്ര-വയലാർ സമരത്തെക്കുറിച്ച് സമഗ്രമായ ഒരു പഠനം നടത്തിയിട്ടുള്ളവർക്കുപോലും,പൂർണ്ണമായിട്ടതിനെ കുറിച്ച് വിവരിക്കുക ഒരു സാഹസമായിരിക്കും”। നമുക്കും ആവിധമല്ലാതെ മറിച്ചു ചിന്തിക്കാൻ എന്തുതെളിവാണുള്ള്ത്।
1
ആദ്യമായി സർ.സി.പി.യുടെ “അമേരിക്കൻ മോഡൽ” ഭരണത്തിനു വേണ്ടി വാദിച്ച ആർ.ശങ്കർ എന്ന ആരോപണം തന്നെ നോക്കാം:
1947ഏഫ്രിലിൽ തിരുവിതാംകൂർ മഹാരാജാവ് ഭരണപരിഷ്ക്കാര വിളംഭരം ഒപ്പുവച്ചശേഷം,എസ്സ്। എൻ.ഡി.പി.യോഗവും,ആർ.ശങ്കറും സർ.സി.പി.യുടെ “അമേരിക്കൻ മോഡൽ” (എക്സികൂട്ടീവ്) ഭരണപരിഷ്ക്കാരങ്ങളുടെ ഉള്ളടക്കത്തെ വിശകലനം ചെയ്തുകൊണ്ട്, ആർ.ശങ്കർ തന്നെ “വിവേകോദയ” ത്തിൽ എഴുതിയ (മേയ്-ജൂൺ ലക്കം പതിപ്പുകളിൽ), കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു। ആയതിൽ നിന്നും ശങ്കറോ,എസ്സ്।എൻ।ഡി।പി।യോഗമോ ഒരിക്കലും സർ।സി।പി।യുടെ എക്സികൂട്ടീവ് ഭരണപരിഷ്ക്കാര നിർദ്ദേശങ്ങളെ (അമേരിക്കൻ മോഡൽ) നിരുപാധികം സ്വീകരിച്ചു കാണുന്നില്ല। മാത്രമല്ല അവകുറ്റതാണന്ന് അഭിപ്രായപ്പെട്ടിട്ടുമില്ല। എന്നാൽ അവ പാടെതള്ളികളയുന്നതിനു പകരം ഭിന്നിച്ചു നിൽക്കുന്ന ബന്ധപ്പെട്ട കക്ഷികളെ അനുരഞ്ജിപ്പിച്ച് സമാധാനപരവും,വ്യവസ്ഥാപിതവുമായ രീതിയിൽ ഭരണപുരോഗതി കൈവരിക്കാനുള്ള മാർഗ്ഗങ്ങളാണ് നിർദ്ദേശിച്ചു കാണുന്നത്।
എസ്സ്.എൻ.ഡി.പി.യോഗത്തിന്റേയും അത് പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റേയും താല്പര്യങ്ങൾക്ക് ഏതു പരിതസ്ഥിതിയിലും മുൻതൂക്കം കല്പിക്കാൻ ബാദ്ധ്യസ്ഥനായ ഒരു ജനറൽ സെക്രട്ടറി,ഒരു രാഷ്ടീയപ്രക്ഷോഭകന്റെ നിലവിട്ട് രാജ്യതന്ത്രജ്ഞന്റെ നില സ്വീകരിച്ചത് അപലപനീയമെന്നെങ്ങനെ പറയും? “ക്വറ്റ് ഇൻഡ്യാ” സമരത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിട്ടുനിൽക്കാൻ ഇടയാക്കിയ സാഹചര്യവും ഇവിടെ ഓർത്തുപോകുന്നു।
ഈ വിഷയത്തിൽ അക്കാലത്ത് ആർ।ശങ്കറിന്റെ രാഷ്ടീയ ശത്രുവായിരുന്ന, ടി।കെ।ദിവാകരൻ പറഞ്ഞ വാക്കുകൾ കൂടി ശ്രദ്ധിക്കുന്നത് നന്നയിരിക്കും। “പലനേതാക്കന്മാരും,കോൺഗ്രസ്സ് വിട്ടുപോയതും സി.പി।യുടെ അനുകൂലികളായി തീർന്നതും ഉദ്ദോഗലബ്ധി തുടങ്ങിയ സ്വന്തം താൽപ്പര്യത്തിനുവേണ്ടിയാണ്। ശങ്കർ എസ്സ്।എൻ।ഡി।പി।യോഗത്തിന്റേയും,തന്റെ സമുദായത്തിന്റേയും താല്പര്യങ്ങളാണ് നോക്കിയത്।സ്വന്തം താല്പര്യമല്ല। അതു നമ്മൾ അംഗീകരിക്കണ്ടെ?”
2
ഇനി വയലാറിലെ അന്നത്തെ സമര ക്യാബുകളെ കൂറിച്ച്:
വയലാറിലെ സമരക്യാബുകളെന്ന് പറയുന്നത്, മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു സ്ഥലമായിരിന്നു। “വയലാർ സ്റ്റാലിൻ” എന്നപേരിലറിയപ്പെട്ടിരുന്ന സി।കെ।കുമാരപ്പണിക്കരുടെ മേൽനോട്ടത്തിൽ, കമ്മ്യൂണിസ്റ്റ് വാളണ്ടിയർമാർക്ക് വാരികുന്തം, വെട്ടുകത്തി,കല്ല് എന്നിവ ആയുധങ്ങളായീ ഉപയോഗിച്ച് പൊലീസിനേയും, പട്ടാളത്തേയും ചെറുത്തുനിൽക്കാൻ പ്രത്യേകം പരിശീലനം നൽകിയിരുന്ന കേന്ദ്രങ്ങളെയാണ് സമരക്യാബുകളെന്ന് അറിയപ്പെടുന്നത്। കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്ന,മേനാശ്ശേരി, ഒളതല, വയലാർ തുടങ്ങിയ പല കേന്ദ്രങ്ങളിലും പാർട്ടി അനുഭാവികളായ കർഷകർക്കും, തൊഴിലാളികൾക്കും പട്ടാള ചിട്ടയിലുള്ള പരിശീലനം ഈ സമര ക്യാബുകളിൽ നൽകിയിരുന്നു। ഈവിധം ഒരു സമരമുറയെ കോൺഗ്രസ്സ് കാരനായ ആർ।ശങ്കർ ആദ്യമുതൽക്കേ എതിർക്കുക സ്വാഭാവികം।
3
പുന്നപ്ര-വയലാർ ദുരന്തത്തിൽ ആർ.ശങ്കറിന്റെ ദൌത്യ പരാജയം।
അക്രമാസക്തമായ ഒരു കലാപത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്ന് വ്യക്തമായപ്പോൾ സ്റ്റേറ്റ് കോൺഗ്രസ്സ് നേതാക്കളായ പട്ടം താണുപിള്ളയുടേയും,ആർ।ശങ്കറിന്റേയും സേവനങ്ങളെ ഉപയോഗിച്ച് കമ്മ്യൂണിസ്റ്റ് നേത്യുത്വവുമായി സബർക്കം പുലർത്തി,ഗുരുതരമാകുന്ന പ്രതിസന്ധിയെ ഒഴുവാക്കാൻ സർ।സി।പി।,ശ്രമിച്ചു എന്ന് ചരിത്രവസ്തുതകൾ പറയുന്നു। മാത്രമല്ല, ആർ।ശങ്കറിന് ആലപ്പുഴ-ചേർത്തല ഭാഗത്ത് പട്ടത്തിനേക്കാൾ ജനസ്വാധീനമുണ്ടായിരുന്നതിനാൽ, ആർ।ശങ്കർ ഇക്കാര്യത്തിൽ മുൻ കൈ എടുത്തുകാണുന്നു। 1946ഒക്ടോബർ,22 ന് ആർ.ശങ്കർ സമാധാനദൌത്യം സ്വയമേവ ഏറ്റെടുത്തെങ്കിലും തീവ്രവാദികളായ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അഭിപ്രായത്തിന് മുന്തൂക്കം ലഭിക്കുകയാൽ മദ്ധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടു. ഇക്കാര്യത്തിൽ ആർ.ശങ്കറിന്റെ തന്നെ വാക്കുകൾ കൂടി കേൾക്കുന്നതു നന്നായിരിക്കും. എസ്സ്.എൻ.ഡി.പി.യോഗത്തിന്റെ നാല്പത്തിരണ്ടാമത് വാർഷിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിലെ പ്രസക്തഭാഗം കാണുക!
“॥ഇനി എനിക്കു മുഖ്യമായി പറയാനുള്ളത്, അബലപ്പുഴയിലും, ചേർത്തലയിലും ഈയിടെ നടന്ന നിർഭാഗ്യകരമായ സംഭവങ്ങളെപ്പറ്റിയാണ്। അവിടെ തൊഴിലാളികൾ ആയുധമെടുത്തുകൊണ്ട് ഗവണ്മെന്റിന് എതിരായി സമരം ചെയ്യുവാൻ ഒരുങ്ങുന്നതായും അതിനെ നേരിടാൻ റിസർവ്വ് പൊലീസും,പട്ടാളവും സ്ഥലത്തെത്തിയിരിക്കുന്നതായും മറ്റും അറിവുലഭിച്ചതനുസരിച്ച് യോഗം കൌൺസിലും,ബോർഡും നിയോഗിച്ച സബ്ബ് കമ്മിറ്റി അംഗങ്ങൾ തൊഴിലാളികളെ അവരുടെ ചിന്താശൂന്യമായ സംരംഭത്തിൽ നിന്നു പിൻന്തിരിപ്പിക്കുവാനും, ഒരു സംഘട്ടനം ഒഴിവാക്കാനും ചെയ്ത യഞ്ജത്തെപ്പറ്റി തുലാമാസം പതിമൂന്നാം തീയതി ചേർത്തലയിൽ നിന്നും ഞാൻ പുറപ്പെടുവിച്ചിരുന്ന പ്രസ്താവനയിൽ സാമാന്യമായി പറഞ്ഞിട്ടുണ്ട്। തൊണ്ണൂറ്റഞ്ചു ശതമാനവും ഈഴവരായ തൊഴിലാളികളെ ഈ സമരത്തിനൊരിക്കി നിറുത്തിയ അന്യ സമുദായക്കാരായ മുന്നണി നേതാക്കളെ സമീപിക്കുന്നതുകൊണ്ട് യാതൊരു ഫലവുമില്ലന്ന് ബോദ്ധ്യമായതിനാൽ ഞങ്ങൾ ഈഴവ നേതാക്കളെ നേരിട്ടുകണ്ടു। അവർ മറ്റു ചിലരുടെ താല്പര്യങ്ങൾക്കുവേണ്ടി ഹോമിയ്ക്കപ്പെടാൻ പോകയാണന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു। ഈവിവരം മനസ്സിലാക്കിയ മുന്നണിനേതാക്കൾ അതിനിടയാകുന്നതിന് മുൻപ് തന്നെ ഒരു സംഘട്ടനമുണ്ടാക്കി പുന്നപ്രയിലെ പൊലീസ് ക്യാബ് തൊഴിലാളികളെ വിട്ട് ആക്രമിക്കുകയും, പൊലീസ് ഉദ്ദോഗസ്ഥന്മാരെ കൊലപ്പെടുത്തിക്കുകയും ചെയ്തതു മൂലമാണ്, ഞങ്ങളുടെ സമാധാന ശ്രമങ്ങൾ വിഫലമായി കലാശിച്ചത്”
No comments:
Post a Comment