Wednesday, July 23, 2008

സ്ത്രീ വിവേചനം

സ്ത്രീകൾക്കെതിരെയുള്ള വിവേചനം

രിത്രാതീതകാലം മുതൽ, കുടുബത്തിന്റേയും, സാമൂഹിക സംവിധാനത്തിന്റേയും അടിസ്ഥാന ഘടകമായിരുന്നൂ സ്ത്രീ। വേദേതിഹാസങ്ങളിലും,പുരാണങ്ങളിലും,മറ്റുവ്യത്യസ്ഥ മണ്ഡലങ്ങളിൽ പോലും സ്ത്രീക്ക് നൽകിയിരുന്ന സ്ഥാനവും, സ്തീയുടെ പങ്കാളിത്തവും മറക്കാനാവാത്തതാണ്।

എന്നാൽ മാനവ സംസ്കാരത്തിന്റെ അനുസ്യൂതമായ പുരോഗതിയിൽ, സ്ഥലകാലഭേതമനുസരിച്ച് സ്ത്രീകളുടെ സമൂഹത്തിലെ പദവിക്ക് ഏറ്റക്കുറച്ചിലുകളുണ്ടായി। പുരുഷന്റെ പങ്കാളിയും, ഉറ്റസഖിയും,വംശവർധിനിയുമായിരുന്ന സ്ത്രീ,പിൽകാലത്ത് പുരുഷന്റെ സുഖഭോഗ വസ്തുവും, ഗ്രഹോപകരണവുമായി മാറ്റപ്പെട്ടു। ആധുനിക സമൂഹത്തിൽ ഏറെ ചൂഷണത്തിനും, വിധേയരാകുന്നതും, സ്ത്രീകളും പെൺകുട്ടികളുമാണ്। സ്ത്രീകൾ സാക്ഷരതയിലും / വിദ്യാഭ്യാസത്തിലും മുൻപന്തിയിലാകുന്ന ഈ സംസ്ഥാനത്ത് പോലും, അവർക്കു നേരിടിണ്ടിവരുന്ന പീഡനങ്ങളേയും, ദുഷിച്ച പ്രലോഭനങ്ങളേയും,സ്വാധീനപ്പെടുത്തലുകളേയും ചെറുക്കാൻ കഴിയാതെ പോകുന്നത് നാം നിത്യേന വാർത്താമാധ്യമങ്ങളിലൂടെ അറിയുന്നു। വിദ്യാഭ്യാസമെന്നത് ഇവിടെ പരീക്ഷകൾ പാസാവുകയും, ജോലി കരസ്തമാക്കലും, കല്ല്യാണം കഴിച്ച് കുടുംബജീവിതം നയിക്കലും മാത്രമായിരിക്കുന്നു. പെൺകുട്ടികളെ സംബദ്ധിച്ച് മറ്റുള്ളവർ പറയുന്നത് (പ്രത്യേകിച്ചും,പുരുഷൻ), അനുസരിക്കുകയും, ആയത് പിന്തുടരുന്നതുമാണ് നമുക്കിഷ്ടം. അതുതന്നെയാണ് സന്തോഷകരമായ ഒരു ജീവിതത്തനു എളുപ്പവഴിയെന്ന് (പുരുഷമേധാവിത്വമുള്ള ഒരു സമൂഹത്തിൽ), നാം പെൺകുട്ടികളെ പഠിപ്പിക്കുന്നു।
പകരം അവർ ജീവിക്കുന്ന സമൂഹത്തിലെ തിന്മകളെ തിരിച്ചറിഞ്ഞ്, വേണ്ടിവന്നാൽ ചെറുത്തുകൊണ്ടു തന്നെ ഒരു ജീവിതം നയിക്കാൻ അവരെ സ്വയം പ്രാപ്തരാക്കുന്ന ഒരു വിദ്യാഭ്യാസം നമുക്കിവിടെ ലഭ്യമാണോ?
ഫലപ്രദമാകാതെ പോകുന്ന ഒരു ഭരണസംവിധാനം,ദിശാബോധമില്ലാത്ത വിദ്യാഭ്യാസരംഗം; ഇവിടെ സ്ത്രീകളും, കുട്ടികളും കൂടുതൽ, കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നതും, അവഗണിക്കപ്പെടുന്നതും സ്വാഭാവികം।

ഒരു രാഷ്ട്രത്തിന്റെ ഇഛയ്ക്ക് (will)രൂപം കൊടുക്കുകയും അതിനെ പ്രകടിപ്പിക്കുകയും ആയത് സാക്ഷാത്കരിക്കുകയും ചെയ്യേണ്ടുന്ന ഏജൻസിയായ സർക്കാർ അശക്തമാകുന്നിടത്ത് (അല്ലെങ്കിൽ പരാജയപ്പെടുന്നിടത്ത്) സമൂഹം ഉണരണം।സമൂഹമാണ് ഏതൊരു രാഷ്ട്രത്തിന്റെയുംപൂർവ്വ വർത്തിയായിരിക്കുന്നതെന്ന സത്യവും നാം ഓർക്കണം। മാത്രമല്ല, ഒരു പൊതു ലക്ഷ്യത്തിനുവേണ്ടി ഒന്നിച്ചു ചേരുന്ന വ്യക്തികളുടെ കൂട്ടായ്മ കൂടിയാണല്ലോ സമൂഹം।
ഈവിധമുള്ള കൂട്ടായ്മകളിലൂടെ; ഇന്നു നിലവിലുള്ള “സ്ത്രീകളേയും കുട്ടികളേയും സംബദ്ധിക്കുന്ന നിയമങ്ങളുടെ” സാദ്ധ്യതകളും, പരിമിതികളും വ്യാപകമായി ചർച്ചചെയ്യപ്പെടാൻ കഴിഞ്ഞേക്കും। അങ്ങനെ സർക്കാർ ഇതിനകം നിയമനിർമ്മാണ പ്രക്രിയയിലൂടെ നടത്തിയിട്ടുള്ള സ്ത്രീ ശാക്തീകരണ നടപടികൾ ഫലപ്രദമായി തീർക്കാനൊരു ശ്രമം സമൂഹത്തിന്റെ ഭാഗത്തുനിന്നു കൂടി ഉണ്ടാകാതെ വരില്ല!

No comments: