Saturday, June 7, 2008
ലോക പരിസ്ഥിതി ദിനം- 2008
1978-80 മുതൽക്കാണു സൈലന്റ് വാലി സംരക്ഷണത്തിന്റെ ഭാഗമായി മലയാളത്തിൽ പരിസ്ഥിതി ചർച്ചകളും ഇടപെടലുകളും സജീവമായി നാം കാണുന്നത്.
എന്നാൽ ശ്രീ നാരായണ ഗുരു എഴുപതുവർഷ ങ്ങൾക്ക് മുൻപ് ചെയ്ത
ഒരു പ്രഭാഷണത്തിൽ പറഞ്ഞിരിക്കുന്നത് നോക്കുക;
“...അയ്യോ മനുഷ്യൻ! അവൻ കൈയിൽ ഒരു വെട്ടുകത്തിയുമായി
നടന്ന് എല്ലാത്തിനേയും വെട്ടിനശിപ്പിക്കുന്നു.
അവൻ ഈ ഭൂമി തൂരന്ന് ഭൂമിയുടെ ഉള്ളിലുള്ളതെല്ലാം
പുറത്തെടുത്ത് ഭൂമിയെ പൊള്ളയാക്കുന്നു.
മലകൾ എല്ലാം വെട്ടിനിരത്തി ഇവിടെ
പർവതങ്ങളില്ലാതെയാക്കിയിരിക്കുന്നു.
അവൻ നദികളെ അശുദ്ധമാക്കി
അതിലെ വെളളം വറ്റിച്ചു കളഞ്ഞൈരിക്കുന്നു...”
Friday, June 6, 2008
സ്വാമി ത്യാഗീശ്വരൻ ഗുരുകുലം
“ഒന്നുറങ്ങീടുവാനെന്ന പോൽ പോയി നീ
പോന്നതറിഞ്ഞില്ല, ഭൂവനത്തിൻ വെട്ടമായ്!“...
“ഗുരുതൻ കടാക്ഷം താൻ പൂവായി വിരിയുന്നു
ഹ്യദയ തരു വതിൽ....”
“നിന്നാരും വിടുകയില്ല ഒറ്റയ്ക്കായൊരിക്കലും;
തേൻ മലർ കണ്ടെന്നാകിൽ വണ്ടുണ്ടോ മാറീടുന്നു.”....
Thursday, June 5, 2008
ശ്രീ നാരായണ കൾച്ചറൽ സെൻററർ
ശ്രീ നാരായണ കൾച്ചറൽ സെന്ററർ
ഉള്ളൂർ, പ്രശാന്ത്നഗർ, തിരുവനന്തപുരം-11
[രജി. നമ്പർ.T.544/2002]
1985 ൽ ശ്രീ നാരായണ കൾച്ചറൽ സെന്ററിന്റെ പ്രവർത്തനം, തിരുവനന്തപുരത്ത് ഉള്ളൂർ, പ്രശാന്ത് നഗറിൽ, ആരംബിച്ചു. 1987 ൽ, മണ്ണാംകോണം ബി.സരസ്വതിഅമ്മ ഇഷ്ടദാനമായി തന്ന 3 1/2 സെന്റ്റ് സ്ഥലത്ത് ആസ്ഥാന മന്ദിരം പണിതു.
ആദ്യകാല പ്രസിഡന്റ്/സ്ക്രട്ടറിമാർ ആയിരുന്ന ശ്രീ. ഡാ:എം.കരുണാകരബാബു, ഡാ: ബി.ഗോപാലകൃഷ്ണൻ, പ്രൊഫ: എം. രാമദാസ് എന്നിവർ ഇന്നും ഭരണ സമിതിയിൽ തുടർന്നു വരുന്നു. ഇടക്കാലത്ത് (1996 മുതൽ 1999 വരെ) പ്രവർത്ത്നം തടസ്സപ്പെട്ടെങ്കിലും, 2001 മുതൽ ആയത് കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
ഭരണസമിതി:
ടി. സെന്ററിന്റെ 8-4-2007-ലെ വാഷികപൊതുയോഗം, തിരെഞ്ഞെടുത്ത ; പ്രസിഡന്റ് ഡാ: എം. കരുണാകരബാബു, സെക്രട്ട്റി. എൻ. ആനന്തരാജൻ, വൈസ് പ്രസിഡന്റ്: ശ്രീ.കെ. വിശ്വംഭരൻ, ഖജാൻജി: കെ.സി.ശശികുമാർ, ജോയന്ററ് സെക്രടടറിമാർ: ശ്രീ. ആർ. ശ്രീകുമാർ, ശ്രീമതി. ബി.ലളിത, എന്നീ 20 പേരും പ്രത്യേക ക്ഷണിതാവായി ശ്രീ. പ്രൊഫ: എം.രാമദാസും അടക്കമുളള, 21 അംഗ ഭരണസമിതി ഇപ്പോൾ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
പ്രവർത്തനങ്ങളിൽ പ്രധാനമായും: യോഗാ പരിശീലനം, മെഡിറ്റേഷൻ, കുട്ടികൾക്കുള്ള പഠന പരിശീലന ക്ലാസ്സുകൾ, ആത്മീയ- ആരോഗ്യ പ്രഭാഷണങ്ങൾ എന്നിവയാണ്.
(ഗുരുസാഗരത്തിലെ മൗനസഞ്ചാരി*)
ആരെയും ആകര്‍ഷിക്കുന്ന പ്രകൃതമൊന്നും മുനി നാരായണപ്രസാദിലില്ല. സരസമായ സംഭാഷണവും അദ്ദേഹത്തില്‍ നിന്നുണ്ടാവില്ല. എന്നാല്‍, നിഷ്‌കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ഉദ്ധരണികളെ മനസ്സിലിട്ട് ധ്യാനിക്കുന്ന ഗുരുവായി ഗുരുകുല അന്തേവാസികള്‍ക്കിടയില്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നു.
“ദുഖേഷ്വനുദ്വിഗ്‌ന മനാഃ
ദുഃഖങ്ങളില്‍ ഇളകാത്ത മനസ്സോടു കൂടിയും സുഖങ്ങളില്‍ ആഗ്രഹമില്ലാതെയും രാഗം, ഭയം, ക്രോധം എന്നിവയില്ലാതെയും വര്‍ത്തിക്കുന്ന മുനിയെ സ്ഥിതധീ എന്നു വിളിക്കാം. ഭഗവദ് ഗീതയില്‍ കൃഷ്‌ണന്‍ അര്‍ജുനനോടു പറയുന്നു. ''അര്‍ജുനാ, ഇവിടെ പറയുന്ന മനോഭാവം ആരിലാണോ ഉറച്ചു കഴിഞ്ഞിട്ടുള്ളത് അയാള്‍ തന്റെ ആത്മസന്തുഷ്‌ടിയെപ്പറ്റി ലോകരോട് പറഞ്ഞ് നടക്കാനിഷ്‌ടപ്പെടുകയില്ല. മറിച്ച് മൗനമായിരിക്കാനാണ് ഇഷ്‌ടപ്പെടുക. മൗനം ശീലമായിട്ടുള്ളവനാണ് മുനി.''
